അഭിനന്ദിക്കുക നമ്മുടെ വിദേശകാര്യവകുപ്പിനെയും മന്ത്രിമാരെയും.........
അഭിനന്ദിക്കുക നമ്മുടെ വിദേശകാര്യവകുപ്പിനെയും മന്ത്രിമാരെയും.........
ഐപ്പ് വള്ളികാടൻ
പ്രവാസി കാര്യ വകുപ്പിനെ വിദേശകാര്യ മന്ത്രാലയത്തിൽ ലയിപ്പിച്ചപ്പോൾ വിളറിപൂണ്ടവർ ഇപ്പോൾ എവിടെയാണ്?മലയാളിയായ വയലാർ രവി യുപിഎ ഭരണകാലത്ത് പ്രവാസി മന്ത്രിയായിരുന്നപ്പോൾ,മാധ്യമപ്രവർത്തകർ ചോദ്യം ചോദിക്കുന്പോൾ അദ്ദേഹത്തിന്റെ ഒരു സ്ഥിരം മറുചോദ്യമുണ്ടായിരുന്നു,നിങ്ങള് പറ ഞാനെന്ത് ചെയ്യണം?
ഇപ്പോൾ ഈ വകുപ്പില്ല വകുപ്പ് മന്ത്രിയുമില്ല,പകരം കേന്ദ്രത്തിൽ കാര്യക്ഷമമായി പ്രവർത്തിക്കുന്ന വിദേശകാര്യ വകുപ്പുണ്ട്.അതിന്റെ തലപ്പത്ത് സുഷമാ സ്വരാജും.ഇപ്പോൾ സജീവമായ സൌദി വിഷയത്തിൽ വിദേശകാര്യ വകുപ്പ് എത്ര കാര്യക്ഷമമായി ഇടപെട്ടുവെന്നതിന്റെ തെളിവുകൾ നാം കണ്ടുകൊണ്ടിരിക്കുകയാണ്.
ഒരു പട്ടാളക്കാരൻ രാഷ്ട്രീയക്കാരനായാൽ എന്ത് ഗുണം എന്ന് ചോദിക്കുന്നവർക്ക് ഇനി ഒറ്റ ഉത്തരം മതി, അത് ജനറൽ വി.കെ.സിംഗ് എന്ന കേന്ദ്ര വിദേശകാര്യ സഹമന്ത്രിയാണ്.െയമനിലെ ഓപ്പറേഷൻ റാഹത്ത് എന്ന പേരിൽ ഇന്ത്യാക്കാരെ അപകടമേഖലകളിൽ നിന്നും രക്ഷപെടുത്തിയ നടപടികൾ നേരിട്ട് കണ്ട് റിപ്പോർട്ട് ചെയ്ത് ഏക ഇന്ത്യൻ മാധ്യമപ്രവർത്തകൻ എന്ന നിലയിലും,ഇപ്പോഴത്തെ സൌദി വിഷയത്തിൽ ഇടപെടുന്ന മാധ്യമപ്രവർത്തകൻ എന്ന നിലയിലും അഭിനന്ദനം മാത്രമാണ് ചൊരിയാനുള്ളത്.
നിതാഖാത്് അടക്കമുള്ള വിഷയങ്ങളിൽ ഇന്ത്യാക്കാരുടെ പ്രശ്നങ്ങളിൽ കഴിഞ്ഞ സർക്കാർ ഇടപെടലുകൾ നടത്തിയത് വിസ്മരിക്കുന്നില്ല,പക്ഷേ അതിന്റെ പതിന്മടങ്ങൽ വേഗത്തിൽ കൃത്യതയോടെ ലേബർ ക്യാന്പുകളിൽ സൌദി അധികൃതർക്കൊപ്പം നടന്നു ചെല്ലാൻ കഴിയുന്നത് നിസ്സാര കാര്യമല്ല.

ഞാനൊന്ന് ചോദിക്കട്ടെ ഇന്ത്യയിലെ ഒരു സംസ്ഥാനത്തെ മന്ത്രിക്ക് സൌദി എന്ന വലിയ രാജ്യത്ത് എന്താണ് കാര്യം.അവിടെ ഇന്ത്യയും സൌദിയുമാണ് അല്ലാതെ സൌദിയും കേരളവുമല്ല സംസാരിക്കേണ്ടത്.പ്രവാസ സംഘടനകളുടെ പൊതുയോഗങ്ങളിൽ പോയി കത്തിക്കയറുന്നത് പോലെ വാഗ്ദാനങ്ങൽ നൽകി മടങ്ങുന്നത് പോലെയല്ല ഇത്തരം വിഷയങ്ങളിൽ പ്രത്യേകിച്ച് നയതന്ത്ര പ്രാധാന്യമുള്ള വിഷയങ്ങളിൽ ഇടപെടേണ്ടത്.
സൌദിയിലെ വിഷയങ്ങൾ പോലെ ഗൾഫിലെ പല നാടുകളിലും പ്രശ്നങ്ങളുണ്ട്.സൌദി ഓജർ കന്പനിയിലെ ശന്പളവും ഭക്ഷണവും നല്ല താമസവുമില്ലാത്ത ഒരു തൊഴിലാളി സുഷമാ സ്വരാജിന്റെ ട്വിറ്ററിൽ സഹായം അന്വേഷിച്ചെത്തി,അവർ അതിന് സമയബന്ധിതമായി മറുപടിയും രക്ഷക്കായുള്ള പരിഹാരങ്ങളും തുടങ്ങി,പിന്നീടാണ് മാധ്യമങ്ങളും,പ്രതിപക്ഷവും ഇത് ചർച്ചയാക്കിയത്.

വി.കെ.സിംഗ് എന്ന വ്യക്തിയുടെ കഴിവ് നേരിട്ട് കണ്ട മാധ്യമപ്രവർത്തകൻ കൂടിയാണ് ഞാൻ.അദ്ദേഹത്തോടൊപ്പം അഫ്രിക്കൻ രാജ്യമായ ജിബൂത്തിയിൽ നിന്നും എയർ ഇന്ത്യയുടെ രക്ഷാവിമാനത്തിൽ യെമനിലെ സനയിലേക്ക് ഞാൻ പറന്നിട്ടുണ്ട്.
രാത്രി വൈകിയും കാര്യങ്ങൾ ഏകോപിപ്പിക്കാൻ അദ്ദേഹം ഓടി നടന്നത് കണ്ടിട്ടുമുണ്ട് ക്യാമറയിൽ പകർത്തി സംപ്രേക്ഷണവും ചെയ്തിട്ടുണ്ട്.

ഇതൊന്ന് കുറിച്ചെടുത്തോളൂ,വിദേശത്തുള്ളവർക്കെല്ലാം പ്രയോജനപ്പെടും,താഴെ കൊടുത്തിരിക്കുന്നത് ട്വിറ്ററ്് അക്കൌണ്ടുകളാണ്,വിളിച്ചാൽ വിളി കേൾക്കുന്ന വാതിലുകൾ.അധികം മുട്ടേണ്ടി വരില്ല,അവർ നിങ്ങളുടെ സഹായത്തിനെത്തും തീർച്ച,വിദേശകാര്യവകുപ്പിനും സുഷമാ സ്വരാജിനും ജനറൽ വി കെ സിംഗിനും പൂച്ചെണ്ടുകൾ.
Passports
Comments